കണ്ണൂർ: പുതിയങ്ങാടി ചൂട്ടാട്, പാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിനിടെ മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നത് പതിവായെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള പറഞ്ഞു. ഡ്രഡ്ജിംഗ് നടക്കാത്തതിനാൽ രൂപപ്പെട്ട മണൽക്കൂനയാണ് അപകടത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.


ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിച്ചിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികൾ മരണപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാനാണ് എം.എൽ.എ. ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
ഒരു ആഴ്ചയ്ക്കുള്ളിൽ മൂന്ന് മത്സ്യത്തൊഴിലാളികൾ മരിക്കുകയും നിരവധി വള്ളങ്ങളും വലകളും നഷ്‌ടപ്പെടുകയും ചെയ്തിട്ടും ഉദ്യോഗസ്ഥർ ഇടപെടാൻ തയ്യാറാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹാർബർ സ്ഥാപിക്കുകയാണ് ശാശ്വത പരിഹാരമെന്നും അതിന് അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ഥലം എം.എൽ.എ. ലീഗിൻ്റെ രാഷ്ട്രീയ കളിയാണെന്ന് പറഞ്ഞ്പ്രശ്നത്തെരാഷ്ട്രീയവൽക്കരിക്കുകയാണ്. പുതിയങ്ങാടി, പാലക്കോട് മേഖലയിലെ മത്സ്യ തൊഴിലാളികളും നാട്ടുകാരും ഒറ്റക്കെട്ടായിട്ടാണ്സമരരംഗത്തുള്ളത്. ' അശാസ്തീയവും ഡി.പി.ആർ. ന് വിരുദ്ധവുമായി നിർമിച്ച പുലിമുട്ട് ഇപ്പോൾ മത്സ്യ തൊഴിലാളികൾക്ക് ഭീഷണി ആയിരിക്കയാണ്. ഒരു ആഴ്ചക്കുള്ളിൽ 'മൂന്ന് മത്സ്യ തൊഴിലാളികൾ മരിച്ചിട്ടും, എട്ടോളം വള്ളങ്ങളും വലകളും നഷ്ടപ്പെട്ടിട്ടും ഇന്ന് കാലത്ത് മുതൽ വൈകീട്ട് വരെ ആർ.ഡി.ഒ. ,ഫിഷറീസ് ഡി. ഡി. ,തഹസിൽദാർഎന്നിവരടക്കമുള്ള ഉദ്യോഗസ്ഥരെ ഉപരോധിച്ചിട്ടും അങ്ങോട്ടു തിരിഞ്ഞു നോക്കാനൊ ഇടപെടുവാനൊ വരാത്ത ജില്ലാ കലക്ടരുടെ ധിക്കാരപരമായ നടപടിയും അപലപനിയയാണ്
എം.എൽ.എ.യെപോലെ കളക്ടറും രാഷ്ട്രീയം കളിക്കുകയാണൊ എന്ന് സംശയിക്കപെടുകയാണ്.. ഈ പ്രദേശത്തെ മത്സ്യതൊഴിലാളി കളുടെ ഏറ്റവും വലിയ ആവശ്യമായ ഹാർബർ സ്ഥാപിക്കാൻ അധികാരികൾ തയ്യാറായാൽ മാത്രമെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു.
ഇനിയുംപ്രശ്നപരിഹാരത്തിന് അധികാരികൾതയ്യാറായില്ലെങ്കിൽശക്തമായപ്രക്ഷോഭപരിപാടികൾക്ക് മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Muslim League District General Secretary KT Sahadulla said that it is common for fishermen to die while fishing in the Puthiyangadi Chootad and Palacode estuaries.